Friday, August 17, 2012

സഹയാത്രികന്‍

സഹയാത്രികന്‍ 


 

ഉച്ചവെയില്‍ കത്തും 
വഴിയിലൂടെന്നെ നീ 
തെളിയ്ക്കുവതെങ്ങോട്ടു സ്നേഹിതാ,
നീ നഗ്നപാദന്‍, പാകമല്ലാത്ത 
ചെരുപ്പാനെനിയ്ക്കെന്നാല്‍ 
സ്വച്ഛശീതളം സുഖപ്രഥം യാത്രകള്‍, 
ഏതു കവലയില്‍ വച്ച് നാം 
ഇരുവഴി പിരിഞ്ഞു ?

വാക്കും വരികളും 
വറ്റിപ്പോകുന്ന 
വര്‍ത്തമാനത്തിന്റെ 
ഇരുള്പടര്‍പ്പില്‍
നിന്റെ കണ്ണുകളിലെ ദൈന്യത 
വായിച്ചെടുക്കാന്‍ 
ഈ കണ്ണട മതിയാകില്ല.

മഴമേഘങ്ങള്‍ 
പെയ്തൊഴിയാന്‍ 
കാത്തു നില്‍ക്കുന്ന 
മുഖത്തെവിടെയാണ് 
ഇനി പുഞ്ചിരിപ്പൂക്കള്‍ 
വിടരുന്നതെന്നറിയില്ല.
   
കൊടുങ്കാറ്റു കൊയ്യുന്ന  ഗ്രാമവീഥികള്‍ 
വന്യമായ വര്‍ണവിളക്കുകളില്‍ 
ചിറകെരിഞ്ഞു പതിയ്ക്കുമ്പോള്‍ 
ആളും അര്‍ത്ഥവും അറുകൊലകളും
ആരാച്ചാരും അംഗരാജാക്കളും 
വിലയിട്ട നിന്റെ തലയ്ക്കായി
രഥവേഗമാര്‍ന്നു കുതിയ്ക്കുമ്പോള്‍,
ഞാനെന്‍റെ  ചെരുപ്പിവിടെ    
അഴിച്ചെറിയുന്നു.

ഒരു തുള്ളി കനിവിനിയും 
വറ്റാതെയുണ്ടുള്ളില്‍ സ്നേഹിതാ, 
നിന്നെക്കുറിച്ചൊന്നുപാടാ-
നൊരുവരിക്കവിതയും. 
നിലതെറ്റിയൊഴുകുന്ന 
വര്ത്ത്മാനത്തിന്റെ പേച്ചുകള്‍
കരുപ്പിടിപ്പിച്ചോരീ ജീവല്പ്പൊടിപ്പുകള്‍ 
ഉരുള്പൊട്ടിയെത്തും ഭീതികള്‍ 
ഏതു വാക്കുകള്‍ കൊണ്ടിനിത്തീര്ക്കേണ്ടു 
സ്മാരകം നെഞ്ചിലെ ശിലാതലത്തില്‍?
===========================CNKumar .

No comments: